റായ്പുര്‍: ഛത്തീസ്ഗഢിലെ ബിജാപുരില്‍ മാവോവാദി ആക്രമണത്തില്‍ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം മാവോവാദികൾ ആക്രമിക്കുകയായിരുന്നു. മാവോവാദികൾ നടത്തിയ സ്ഫോടനത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തകർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഐ.ഇ.ഡി. സ്‌ഫോടനമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ബിജാപുരിലെ ബെദ്രേ-കുത്രു റോഡിലാണ് സംഭവം. ഛത്തീസ്ഗഢ് പൊലീസിന്റെ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ (ഡി.ആര്‍.ജി) ഇരുപതോളം അംഗങ്ങൾ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. മാവോവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഘത്തിന് നേരേ ആക്രമണമുണ്ടായത്.
ശനിയാഴ്ച വൈകിട്ട് ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികളെ വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരേ മാവോവാദികളുടെ ആക്രമണം.