എറണാകുളം: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനുള്ള വായ്പയുടെ വിനിയോഗത്തിന്റെ സമയപരിമിതിയില്‍ കേന്ദ്രം വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി. മാര്‍ച്ച് 31-നകം ഫണ്ട് വിനിയോഗിക്കണമെന്നത് അപ്രായോഗികമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ മൂന്നാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്നു കോടതി നിർദേശിച്ചു.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അപേക്ഷ ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നു കേന്ദ്രം കോടതിയെ അറിയിച്ചു. റിക്കവറി നടപടികൾ ഇക്കാലയളവിൽ ഒഴിവാക്കണമെന്നു നിർദേശിക്കണമെന്നു സംസ്ഥാന സർക്കാരിനോടു കോടതി പറഞ്ഞു. 2026 ഫെബ്രുവരിയിൽ പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കാമെന്നു സംസ്ഥാന സർക്കാർ മറുപടി നൽകി. വിഷയം മാർച്ച് 17ന് കോടതി വീണ്ടും പരിഗണിക്കും.