back to top
Thursday, January 16, 2025
Google search engine
HomeLatest Newsവിക്കറ്റ് വീണ്ടും വലിച്ചെറിഞ്ഞ് ഇന്ത്യൻ ബാറ്റർമാർ; ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന്...

വിക്കറ്റ് വീണ്ടും വലിച്ചെറിഞ്ഞ് ഇന്ത്യൻ ബാറ്റർമാർ; ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 86, കിവീസ് 235

മുംബൈ: ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ അവസാനമത്സരത്തില്‍ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 86 എന്ന നിലയില്‍. 38 പന്തില്‍ 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ഒരുപന്തില്‍ ഒരു റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്.

ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാള്‍ 52 പന്തില്‍ 30 റണ്‍സും രോഹിത് ശര്‍മ 19 പന്തില്‍ 18 റണ്‍സും നേടി. യശസ്വി നാലും രോഹിത് മൂന്നും വീതം ഫോറുകള്‍ നേടി.നൈറ്റ് വാച്ച്മാനായെത്തിയ മുഹമ്മദ് സിറാജ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ആറുപന്തില്‍ ഒരു ഫോര്‍ അടക്കം നാലു റണ്‍സ് മാത്രം നേടിയ വിരാട് കോലിയുടെ പുറത്താകല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയായി. അനാവശ്യ റണ്ണിനോടി കോലി റണ്ണൗട്ടായി. നിലയുറപ്പിച്ച ജയ്‌സ്വാളാകട്ടെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് ബൗള്‍ഡാകുകയായിരുന്നു. ഒരു വിക്കറ്റിന് 78 എന്ന നിലയില്‍ നിന്നാണ് അവസാന ഓവറുകളില്‍ വിക്കറ്റ് മൂന്നെണ്ണം നഷ്ടപ്പെടുത്തിയത്‌

മാറ്റ് ഹെന്റി, വില്ലി ഓ റൗക്കെ, അജാസ് പട്ടേല്‍ എന്നിവര്‍ ന്യൂസീലന്‍ഡിനുവേണ്ടി ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 235-ന് ഓള്‍ ഔട്ടായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ അഞ്ചും വാഷിങ്ടണ്‍ സുന്ദര്‍ നാലും വിക്കറ്റുവീഴ്ത്തി.

ഡാരില്‍ മിച്ചലും വില്‍ യങ്ങുമാണ് ന്യൂസീലന്‍ഡ് നിരയില്‍ ടോപ് സ്‌കോറര്‍മാര്‍. 129 പന്തുകള്‍ നേരിട്ട മിച്ചല്‍ മൂന്നുഫോറും മൂന്നു സിക്സുമടക്കം 82 റണ്‍സ് നേടി. 138 പന്തില്‍നിന്ന് 71 റണ്‍സ് നേടിയ വില്‍ യങ് നാലു ഫോറും രണ്ട് സിക്സും നേടി.

ടോസ് നേടി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ മുഹമ്മദ് സിറാജ് ആദ്യ ഇലവനില്‍ ഇടംനേടിയിട്ടുണ്ട്. ടീമില്‍ മറ്റു മാറ്റങ്ങളില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments