ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2023 സീസണ് എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിന് ജയം. ലക്നോ സൂപ്പർ ജയ്ന്റ്സിനെ 81 റണ്‍സിനാണ് മുംബൈയെ കീഴടക്കിയത് . സ്കോർ മുംബൈ: 182-8 (20), ലക്നോ 101 (16.3).
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈക്ക് ആദ്യ വിക്കറ്റ് സ്കോർ 30ൽ നിൽക്കുമ്പോൾ തന്നെ നഷ്ടപ്പെട്ടു. 10 പന്തിൽ 11 റണ്‍സ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമയെ നവീൻ ഉൾ ഹഖ് പുറത്താക്കി. തൊട്ടുപിന്നാലെ ഇഷാൻ കിഷനും (12 പന്തിൽ 15) പുറത്തായി.
മൂന്നാമതായി ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീനും (23 പന്തിൽ 41),സൂര്യകുമാർ യാദവും (20 പന്തിൽ 33) ചേർന്ന് മുംബൈ സ്കോർ 100 കടത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 38 പന്തിൽ 66 റണ്‍സ് നേടി.
22 പന്തിൽ 26 റണ്‍സ് നേടിയ തിലക് വർമയും 12 പന്തിൽ 23 റണ്‍സ് സ്വന്തമാക്കിയ നേഹൽ വധീരയുമാണ് മുംബൈ ഇന്നിംഗ്സിൽ പിന്നീട് ചെറുത്തുനിന്നത്. രോഹിത്, ഗ്രീൻ, സൂര്യകുമാർ, തിലക് വർമ എന്നിവരെ പുറത്താക്കിയ നവീൻ ഉൾ ഹഖാണ് ലക്നോയുടെ ബൗളിംഗ് ആക്രമണം മുന്നിൽനിന്ന് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ പവര്‍പ്ലേയ്ക്കിടെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ രണ്ട് വിക്കറ്റുകള്‍ മുംബൈ ഇന്ത്യന്‍സ് വീഴ്ത്തി. 6 പന്തില്‍ 3 നേടിയ പ്രേരക് മങ്കാദിനെ ആകാശ് മധ്വാളും 13 പന്തില്‍ 19 നേടിയ കെയ്ല്‍ മെയേഴ്സിനെ ക്രിസ് ജോര്‍ദാനും ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയച്ചു. ഇതിന് ശേഷം ഒന്നിച്ച മാര്‍ക്കസ് സ്റ്റോയിനിസും ക്രുനാല്‍ പാണ്ഡ്യയും ചുമതല ഏറ്റെടുക്കുമെന്ന് കരുതിയെങ്കിലും ക്രുനാലിനെ മടക്കി പീയുഷ് ചൗളയും ആയുഷ് ബദോനിയെയും(7 പന്തില്‍ 1), നിക്കോളാസ് പുരാനേയും(1 പന്തില്‍ 0) പുറത്താക്കി ആകാശ് മധ്വാളും കനത്ത നാശം വിതച്ചു. ഇതോടെ 9.5 ഓവറില്‍ 74-5 എന്ന നിലയില്‍ ലഖ്നൗ തകർന്നു.
ഒരറ്റത്ത് മാർക്കസ് സ്റ്റോയിനിസ് കാലുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും 12-ാം ഓവറില്‍ ടിം ഡേവിഡിന്റെ പന്തില്‍ ഇഷാന് കിഷന്റെ സ്റ്റംപിംഗ് വഴിത്തിരിവായി. 27 പന്തില്‍ 40 റണ്ണെടുത്താണ് സ്റ്റോയിനിസ് മടങ്ങിയത്. പിന്നാലെ കൃഷ്ണപ്പ ഗൗതമും(3 പന്തില്‍ 2) അനാവാശ്യ ഓട്ടത്തില്‍ റണ്ണൗട്ടായി. രവി ബിഷ്ണോയിയെ 15-ാം ഓവറില്‍ പുറത്താക്കി മധ്വാള് നാല് വിക്കറ്റ് തികച്ചു. ഇതേ ഓവറില്‍ ദീപക് ഹൂഡയും(13 പന്തില്‍ 15) റണ്ണൗട്ടായി. അവസാനക്കാരന്‍ മൊഹ്സീന് ഖാന്റെ(0) കുറ്റി തെറിപ്പിച്ച് അഞ്ച് വിക്കറ്റ് തികച്ച മധ്വാള് മുംബൈക്ക് 81 റണ്‍സിന്റെ കൂറ്റന്‍ ജയം സമ്മാനിക്കുകയായിരുന്നു.