<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>Sandhesam News &#45; : Entertainment</title>
<link>https://www.sandhesam.com/rss/category/entertainment</link>
<description>Sandhesam News &#45; : Entertainment</description>
<dc:language>en</dc:language>

<item>
<title>കർണാടക സംഗീത ഇതിഹാസം എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥയിൽ രശ്മിക മന്ദാന നായിക</title>
<link>https://www.sandhesam.com/Resmika-Mandana-to-play-the-role-M-S-Subhalakshmi-in-biopic</link>
<guid>https://www.sandhesam.com/Resmika-Mandana-to-play-the-role-M-S-Subhalakshmi-in-biopic</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202609/image_870x580_6aaba8eca9596.jpg" length="68407" type="image/jpeg"/>
<pubDate>Thu, 17 Sep 2026 14:24:05 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><span>എം.എസ്. സുബ്ബലക്ഷ്മിയുടെ ബയോപിക് ചിത്രത്തിൽ കർണാടക സംഗീത ഇതിഹാസം എം.എസ്. സുബ്ബലക്ഷ്മിയാവാൻ ഒരുങ്ങുകയാണ് രശ്മിക മന്ദാന. ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞദിവസം  ചെന്നൈയിലെ മ്യൂസിക് അക്കാദമിയിൽ നടന്നു. ചടങ്ങിൽ കമൽ ഹാസൻ ആദ്യ ഷോട്ടിന് ക്ലാപ്പടിച്ചു. </span></p>
<p>"ഇപ്പോൾ എന്റെ മനസ്സിൽ ഒരൊറ്റ വികാരം മാത്രമേയുള്ളൂ, അത് നന്ദിയാണ്. അമ്മയെ ആദരിക്കാനായി ഇവിടെയെത്തിയ എല്ലാവർക്കും വളരെ നന്ദി," ചടങ്ങിൽ വികാരാധീനയായി രശ്മിക മന്ദാന പറഞ്ഞു. സുബ്ബലക്ഷ്മിയുടെ ശബ്ദത്തിന് സവിശേഷമായൊരു ദൈവിക ശക്തിയുണ്ടെന്നും അത് കേൾക്കുമ്പോൾ ദൈവത്തിന്റെ സാന്നിധ്യത്തിൽ ഇരിക്കുന്നതുപോലെ തോന്നുമെന്നും രശ്മിക കൂട്ടിച്ചേർത്തു.</p>
<div class="responsive-ad-css">
<div class="publive-dynamic-container  over-hidden article-mid-ads-style bottom-margin">
<div id="taboola-mid-article-personalisation-3x1"></div>
</div>
</div>
<p>"അമ്മേ, അങ്ങയുടെ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗമാകാൻ എന്നെ തിരഞ്ഞെടുത്തതിൽ ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നു. തീർച്ചയായും എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ഇതിനായി ഞാൻ നൽകും, ഇത് എന്റെ വാക്കാണ്," രശ്മിക പറഞ്ഞു. </p>
<p>എം.എസ്. സുബ്ബലക്ഷ്മിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് മൈക്കൽ ജാക്സന്റെ കഥാപാത്രം ചെയ്യുന്നതുപോലെ വലിയ സമ്മർദ്ദവും വെല്ലുവിളിയും നിറഞ്ഞതാണെന്ന് ചടങ്ങിൽ പങ്കെടുത്ത കമൽ ഹാസൻ അഭിപ്രായപ്പെട്ടു. "മൈക്കൽ ജാക്സന്റെ വേഷം ചെയ്യുമ്പോൾ ഒരു അഭിനേതാവിനുണ്ടാകുന്ന അതേ പിരിമുറുക്കം നിങ്ങൾക്കുമുണ്ടാകുമെന്ന് എനിക്കറിയാം. എന്നാൽ അതിനെ അതിജീവിക്കാൻ സഹായിക്കുന്ന മികച്ചൊരു ടീം നിങ്ങൾക്കൊപ്പമുണ്ട്. അവർ നിങ്ങളെ പിന്തുണയ്ക്കും. എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നില്ല, കാരണം താടി വടിച്ചാൽ പോലും എനിക്ക് ഈ വേഷം ചെയ്യാൻ കഴിയില്ല. എത്ര വേഷപ്പകർച്ചകൾ നടത്തിയാലും എം.എസ്. അമ്മയുടെ കണ്ണുകളിലെ ആ കാരുണ്യം മുഖത്ത് കൊണ്ടുവരാൻ കഴിഞ്ഞാൽ തന്നെ പകുതി വിജയിച്ചു. അതുകൊണ്ട് തികഞ്ഞ ധൈര്യത്തോടെ ഇത് ചെയ്യുക," രശ്മികയോടായി കമൽഹാസൻ പറഞ്ഞു. </p>
<p>ഇന്ത്യൻ കോറൽ എൻസെംബിൾ അവതരിപ്പിച്ച എം.എസ്. സുബ്ബലക്ഷ്മിയുടെ പ്രശസ്തമായ ഗാനങ്ങളുടെ തത്സമയ ആലാപനവും ചടങ്ങിന്റെ ഭാഗമായി നടന്നു. 'എം.എസ്. ബ്ലൂ' ആയിരുന്നു ചടങ്ങിന്റെ ഡ്രസ്സ് കോഡ്.</p>
<p>ഗായികയുടെ 110-ാം ജന്മവാർഷിക ദിനത്തിലാണ് ഈ ബയോപിക്കിന്റെ ഔദ്യോഗിക തുടക്കം കുറിച്ചത്. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഗീതാ ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ്, റോക്ക്‌ലൈൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റോക്ക്‌ലൈൻ വെങ്കിടേഷ്, ബിവി വർക്സിന്റെ ബാനറിൽ ബണ്ണി വാസു എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഒന്നിലധികം ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഒരു സ്റ്റൈലിഷ് ഫാന്റസി റിവഞ്ച് ത്രില്ലർ: &amp;apos;ഐ ആം ഗെയിം വൻ വിജയം</title>
<link>https://www.sandhesam.com/Dulkers-Iam-game-gets-applaud-from-viewers</link>
<guid>https://www.sandhesam.com/Dulkers-Iam-game-gets-applaud-from-viewers</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202609/image_870x580_6a996167d9d05.jpg" length="61682" type="image/jpeg"/>
<pubDate>Thu, 03 Sep 2026 17:34:17 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><span>ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള ദുല്‍ഖര്‍ സല്‍മാന്‍റെ ഹോം കമിംഗ്. അതും ആദ്യ ചിത്രമായ ആര്‍ഡിഎക്സിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ നഹാസ് ഹിദായത്തിനൊപ്പം. ഐ ആം ഗെയിം എന്ന ചിത്രത്തിന്‍റെ പ്രധാന പ്രീ റിലീസ് യുഎസ്‍പി ഇതായിരുന്നു. ഇന്നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. എന്നാല്‍ ഒരു മലയാള ചിത്രമായി മാത്രമല്ല ഐ ആം ഗെയിം എത്തിയിരിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ പതിപ്പുകളും ഒരേ ദിവസം തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് ആദ്യ ഷോകള്‍ക്കിപ്പുറം ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരോട് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.</span></p>
<p><span>'ആർഡിഎക്സ്' എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം, ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിൽ നായകനായി തിരിച്ചെത്തുന്നു എന്നീ രണ്ട് കാരണങ്ങൾ കൊണ്ടുതന്നെ വലിയ പ്രീ-റിലീസ് ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ഐ ആം ഗെയിം'. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം, മലയാള സിനിമയിൽ അത്ര കണ്ടുപരിചയമില്ലാത്ത ഫാന്റസി-ആക്ഷൻ ജോണറിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.</span></p>
<p><span>അച്ഛന്റെ കണ്ണിൽ 'ലൂസർ' എന്ന് നിരന്തരം മുദ്രകുത്തപ്പെട്ട ഡാൻ ജോൺ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എളുപ്പവഴിയിലൂടെ പണക്കാരനായി അച്ഛന് മുന്നിൽ ജയിച്ചുകാണിക്കുക എന്ന ലക്ഷ്യത്തോടെ ഡാൻ എത്തിപ്പെടുന്നത് നിയമവിരുദ്ധമായ ചൂതാട്ടങ്ങളുടെയും കോർപ്പറേറ്റ് ക്രിക്കറ്റ് ബെറ്റിംഗുകളുടെയും സങ്കീർണ്ണമായ ലോകത്താണ്. ഒരു ഘട്ടത്തിൽ ജീവൻ തന്നെ അപകടത്തിലാകുന്ന ഒരവസ്ഥയിൽ ഡാൻ ചെന്നെത്തുന്നു. എന്നാൽ അവിടെ നിന്നുള്ള തലനാരിഴയ്ക്കുള്ള രക്ഷപ്പെടലിന് ശേഷം അവന്റെ ജീവിതം തികച്ചും അവിശ്വസനീയമായ ഒരു വഴിത്തിരിവിലേക്ക് മാറുകയാണ്. പുതിയ വെല്ലുവിളികളാണ് അവനെ കാത്തിരുന്നത്. ആ വെല്ലുവിളികളെ ഡാൻ എങ്ങനെ നേരിടുന്നു എന്നതാണ്  ചിത്രത്തിന്റെ ഇതിവൃത്തം.</span></p>
<p><span>ഡാൻ ജോൺ എന്ന കേന്ദ്രകഥാപാത്രത്തെ ദുൽഖർ വളരെ കയ്യടക്കത്തോടെ സ്ക്രീനിലെത്തിച്ചു. ഭയം, നിസ്സഹായാവസ്ഥ, ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ഉണ്ടാക്കുന്ന പാനിക്, ഭയം തുടങ്ങി പല ലെയറുകളുള്ള കഥാപാത്രത്തെ പൂർണ്ണമായും കൺവിൻസിംഗായി ദുൽഖർ അവതരിപ്പിച്ചു. ഒരു കൊമേർഷ്യൽ എന്റർടെയ്നർ ആയിരിക്കെത്തന്നെ പെർഫോമൻസ് സ്പേസ് ദുൽഖർ ഭംഗിയായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. </span></p>
<p><span>ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച ഐ ആം ഗെയിം, ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് എത്തിയിരിക്കുന്നത്. ദുൽഖർ സൽമാനെ കൂടാതെ ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലറിൽ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കയാദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാതാരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകയ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് "ഐ ആം ഗെയിം".</span></p>]]> </content:encoded>
</item>

<item>
<title>&amp;apos;ബബിത സിങ് റിപ്പോര്‍ട്ടിങ്&amp;apos; സിനിമക്കായി  14 കിലോ കൂട്ടിയും, പിന്നെ കുറച്ചും ഞെട്ടിച്ച് നിമിഷ സജയൻ</title>
<link>https://www.sandhesam.com/Nimisha-Sajayan-gains-14-kg-for-the-movie-Babita-Singh-Reporting-and-then-reduces-the-weight</link>
<guid>https://www.sandhesam.com/Nimisha-Sajayan-gains-14-kg-for-the-movie-Babita-Singh-Reporting-and-then-reduces-the-weight</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202608/image_870x580_6a950a934ed0f.jpg" length="103815" type="image/jpeg"/>
<pubDate>Mon, 31 Aug 2026 10:35:29 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കഴിഞ്ഞ ദിവസമാണ് നിമിഷ സജയന്‍ പ്രധാന വേഷത്തിലെത്തിയ ഹിന്ദി ചിത്രം 'ബബിത സിങ് റിപ്പോര്‍ട്ടിങ്' പ്രേക്ഷകരിലേക്ക് എത്തിയത്. ആമസോണ്‍ പ്രൈം റിലീസായ ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടുകയാണ്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് നിമിഷ സജയനെത്തുന്നത്. നിമിഷയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div data-test-id="text" class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 ">
<p>ചിത്രത്തിനായി നിമിഷയ്ക്ക് ഭാരം കൂട്ടേണ്ടി വന്നിരുന്നു. പിന്നീട് ഈ ഭാരം കുറച്ചതിനെക്കുറിച്ചുള്ള നിമിഷയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. തനിക്കൊപ്പം പാറ പോല്‍ ഉറച്ചു നിന്ന ട്രെയ്‌നര്‍ക്ക് നന്ദി പറയുകയാണ് നിമിഷ. ചിത്രത്തിനായി പതിനാല് കിലോയാണ് നിമിഷയ്ക്ക് കൂട്ടേണ്ടി വന്നത്. പിന്നീട് ഈ ഭാരം കുറച്ചതിന് ഏറെ പണിപ്പെട്ടാണെന്ന് താരം പറയുന്നു. ആ വാക്കുകളിലേക്ക്:</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div data-test-id="text" class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 ">
<p>''ഈ കഥാപാത്രത്തിനായി ഏതാണ്ട് 14 കിലോയോളം കൂട്ടി (58 കിലോയില്‍ നിന്നും 72 കിലോയിലേക്ക്). പിന്നാലെ വണ്ണം കുറയ്ക്കാനായി നടത്തിയ യാത്ര വേറെ തന്നൊരു കഥയാണ്. ആദ്യത്തെ പത്ത് ദിവസങ്ങളായിരുന്നു ഏറ്റവും കഠിനം. ശരിയായ ഉറക്കമില്ല. ക്രേസി മൂഡ് സ്വിങ്‌സ്, ക്ഷീണം, അസ്വസ്ഥതകള്‍. എന്നെക്കൊണ്ട് സാധിക്കില്ലെന്ന് ആത്മാര്‍ത്ഥമായി തന്നെ തോന്നിയ നിരവധി നിമിഷങ്ങള്‍. ഇനിയും എനിക്കിത് ചെയ്യാനാകില്ലെന്ന് പറഞ്ഞ് എന്റെ ട്രെയ്‌നറുടെ മുമ്പിലിരുന്ന് പൊട്ടിക്കരഞ്ഞ ദിവസങ്ങളുണ്ട്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div data-test-id="text" class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 ">
<p>അലി ഷിഫാസ് വിഎസ്, നിങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇട്ടിട്ടു പോയേനെ. ഈ യാത്രയിലുടനീളം നിങ്ങള്‍ പാറപോല്‍ എനിക്കൊപ്പം നിന്നു. എനിക്കൊരു എക്‌സ്ട്രാ പുഷ് വേണ്ടി വന്നപ്പോള്‍ നിങ്ങളത് തന്നു. ഇട്ടിട്ട് പോകാന്‍ ആലോചിച്ചപ്പോള്‍ പ്രോത്സാഹിപ്പിച്ചു. പ്രോസസില്‍ വിശ്വസിക്കാന്‍ ശാന്തമായി എന്നെ ഓര്‍മിപ്പിച്ചു. മോശം ദിവസങ്ങളുടെ പേരില്‍ നിങ്ങള്‍ എന്നെ ജഡ്ജ് ചെയ്തില്ല. കഷ്ടപ്പാടുകളുടെ പേരില്‍ കുറ്റബോധം തോന്നിപ്പിച്ചില്ല. എല്ലാദിവസവും നിങ്ങള്‍ കൂടെ തന്നെയുണ്ടായിരുന്നു. ദേഷ്യം വന്ന, തളര്‍ന്നുപോയ, പരാജയം സമ്മതിക്കാന്‍ തയ്യാറായ ദിവസങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ എങ്ങനെയോ നിങ്ങള്‍ അടുത്ത ദിവസവും വരാന്‍ എനിക്കൊരു കാരണം കണ്ടെത്തി നല്‍കി.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div data-test-id="text" class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 ">
<p>തിരിഞ്ഞു നോക്കുമ്പോള്‍ ഇത് ഭാരം കുറയ്ക്കാനുള്ള യാത്ര മാത്രമായിരുന്നില്ലെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. ക്ഷമയുടേയും പ്രോസസില്‍ വിശ്വസിക്കുന്നതിന്റേയും, ഏറ്റവും പ്രധാനപ്പെട്ടത്, ശരിയായ വ്യക്തി ഒപ്പമുണ്ടാകുന്നതിന്റേയും പ്രാധാന്യം പറഞ്ഞ യാത്രയായിരുന്നു ഇത്. എന്റെ കഷ്ടാപ്പടുകള്‍ എളുപ്പമാക്കാന്‍ നിങ്ങളുടെ സാന്നിധ്യം കൊണ്ട് സാധിച്ചു. എന്റെ മികച്ച ട്രെയ്‌നറിന്, എന്റെ ഏറ്റവും വലിയ ചിലര്‍ ലീഡര്‍ക്ക്, എന്റെ എല്ലായിപ്പോഴത്തേയും സപ്പോര്‍ട്ട് സിസ്റ്റത്തിന്, നന്ദി ഷിഫുക്ക, ഞാന്‍ തന്നെ എന്നില്‍ വിശ്വസിക്കാതിരുന്നപ്പോഴും എന്നെ വിശ്വസിച്ചതിന്. നിങ്ങളില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല.</p>
<p><span>അതേസമയം ബബിതി സിങ് റിപ്പോര്‍ട്ടിങ് കയ്യടി നേടി മുന്നേറുകയാണ്. നിമിഷ സജയന്‍ നായികയായ ചിത്രത്തിന്റെ സംവിധാനം അംബിക പണ്ഡിറ്റ് ആണ്. കുറ്റാന്വേഷണ കഥ പറയുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് നിമിഷയെത്തുന്നത്. ബരുണ്‍ സോബ്തിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.</span></p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="content-style" id="jsembed-eabc2425-9dca-4eac-82df-554bd995af22">
<div data-test-id="story-elements">
<div class="story-element story-element-jsembed"></div>
</div>
</div>
</div>
</div>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-1_bbc3cb65-6d61-46fb-ac61-6c9097c70a89" data-test-id="widget" class="app-ad app-ad--story-horizontal widget-m__widget__bUJP1">
<div data-test-id="widget" class="widget-module__widgetWrapper__Rzg0s">
<div class="advert-box enplLeaderboard"></div>
</div>
</div>
</div>
</div>]]> </content:encoded>
</item>

<item>
<title>ഓണം കളറാക്കാൻ &amp;apos;ഐ, നോബഡി&amp;apos; ഉൾപ്പെടെ ഒ.ടി.ടിയിൽ ഒട്ടേറെ ചിത്രങ്ങൾ</title>
<link>https://www.sandhesam.com/OTT-releases-for-Onam</link>
<guid>https://www.sandhesam.com/OTT-releases-for-Onam</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202608/image_870x580_6a8d733931dfa.jpg" length="114849" type="image/jpeg"/>
<pubDate>Tue, 25 Aug 2026 16:24:32 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>ഓ</strong>ണത്തോട് അനുബന്ധിച്ച് തിയേറ്ററുകൾക്ക് പുറമേ ഒ.ടി.ടിയിലും ഒട്ടേറെ ചിത്രങ്ങൾ എത്തിയിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരൻ നായകനായ 'ഐ, നോബഡി', കുഞ്ചാക്കോ ബോബൻ്റെ 'ഉന്മാദം', നീരജ് മാധവിൻ്റെ 'പ്ലൂട്ടോ' എന്നീ ചിത്രങ്ങളാണ് ഒ.ടി.ടി. ലൈനപ്പിലുള്ളത്. 'ജനനായകൻ', 'ഉയിർ', 'കാട്ടാളൻ' എന്നീ ചിത്രങ്ങൾ നേരത്തെ തന്നെ ഒ.ടി.ടിയിൽ എത്തിയിരുന്നു.</p>
<p><strong>ഐ, നോബഡി</strong><br>പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് 'ഐ, നോബഡി'. പാർവതി തിരുവോത്ത് നായികയായി എത്തിയ ചിത്രം തിയേറ്ററിൽ മികച്ച നിരൂപക പ്രശംസയാണ് നേടിയത്. 'റോഷാക്ക്' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് നിസാം ബഷീർ. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.</p>
<p>ചൊവ്വാഴ്ച ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചു. ജിയോ ഹോട്ട്‌സ്റ്റാറിലാണ് ചിത്രം ലഭ്യമാവുന്നത്.</p>
<p><strong>പ്ലൂട്ടോ</strong><br>നീരജ് മാധവ് നായകനായ പ്ലൂട്ടോ സയൻസ് ഫിക്ഷൻ ഗണത്തിലുള്ള ചിത്രമാണ്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രത്തിൽ ഏലിയനായാണ് അൽത്താഫ് സലിം എത്തിയത്. അജു വർഗീസ്, ആർഷ ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ചിത്രം തിങ്കളാഴ്ച സൈന പ്ലേ ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചു.</p>
<p><strong>ഉന്മാദം</strong><br>കുഞ്ചാക്കോ ബോബനെ നായകനാക്കി മലയാളത്തിലെ പ്രശസ്ത എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഉന്മാദം. ലിജോമോൾ ആണ് ചിത്രത്തിൽ നായിക. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബുമോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, അരുൺ ചെറുകാവിൽ, കൃഷ്ണപ്രഭ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം സോണി ലിവ് ഒ.ടി.ടിയിലാണ് ലഭ്യമാവുക. സെപ്റ്റംബർ നാലിനാണ് സ്ട്രീമിങ് ആരംഭിക്കുക.</p>]]> </content:encoded>
</item>

<item>
<title>ഓട്ടംതുള്ളലിലെ   വൈക്കം വിജയലഷ്മിയുടെ ലിറിക്കൽ വീഡിയോ തരംഗമാകുന്നു</title>
<link>https://www.sandhesam.com/Vaikom-Vijayalakshmis-lyrical-video-from-Ottamthullal-goes-viral</link>
<guid>https://www.sandhesam.com/Vaikom-Vijayalakshmis-lyrical-video-from-Ottamthullal-goes-viral</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202608/image_870x580_6a8495cfe7f85.jpg" length="60723" type="image/jpeg"/>
<pubDate>Tue, 18 Aug 2026 22:58:36 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വേറിട്ട ശബ്‌ദ സൗന്ദര്യം കൊണ്ട്<br>സംഗീത രംഗത്ത് തൻ്റേതായ സാന്നിദ്ധ്യം<br>ഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി .<br>നാടൻ ശീലുകളാണ് വിജയലഷ്‌മിയുടെ ഹിറ്റുകളിൽ മുമ്പന്തിയിൽ നിൽക്കുന്നത്. .<br>ഇപ്പോഴിതാ <br>.  ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിലെ <br>മരം കൊത്തി വേഗത്തിൽ<br>മനം കൊത്തി നീറുന്നു ...<br>എൻ തുയിര്.....<br>എന്ന ലിറിക്കൽ വീഡിയോ ഗാനം ഇന്നു പുറത്തുവിട്ടിരിക്കു<br>ന്നത്..<br>വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നവ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ചിരിക്കുക യാണ് ഈ ഗാനം.<br>ഉടൻ തന്നെ പ്രദർശനത്തിനെ<br>ത്തുന്ന  ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് <br>ഈ  ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കു<br>ന്നത്.<br>: ബി.കെ. ഹരിനാരായണൻ രചിച്ച് രാഹുൽ രാജ് ഈണമിട്ടതാണ് ഈ ഗാനം...<br>ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു.<br>കോ പ്രൊഡ്യൂസർ- സിറിയക്ക് ആലഞ്ചേരി .<br>എക്സികുട്ടീവ് പ്രൊഡ്യൂസേർസ് - ഹിരൺ മഹാജൻ, ജി.മാർത്താണ്ഡൻ ..<br>തനി നാടൻ കഥയെന്നാണ് അണിയറശിൽപ്പികൾ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.<br>സാധാരണക്കാർ താമസ്സിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്‌നം ആഗ്രാമത്തിൻ്റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. .<br>വിജയരാഘവൻ കേന്ദ്ര പഥാ ത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ<br>  വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ , മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ .....<br>  അനിയപ്പൻ, ശ്രീരാജ് , . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, പ്രിയാ കോട്ടയം,ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.<br>ബിനു ശശി റാമിൻ്റേതാണു തിരക്കഥ .<br>പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.<br>കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ.സി.ചന്ദ്രൻ,<br>കോസ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ<br>ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക' പ്രശാന്ത് ഈഴവൻ<br>അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ,<br>പ്രൊഡക്ഷൻ<br>സ്റ്റിൽസ് - അജി മസ്ക്കറ്റ്.<br> മാനേജേഴ്സ് - റഫീഖ് ഖാൻ, rമെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ</p>]]> </content:encoded>
</item>

<item>
<title>ബിഗ് ബോസ് സീസൺ 7 വിജയിയും നടിയുമായ അനുമോൾ വിവാഹിതയായി</title>
<link>https://www.sandhesam.com/Bigg-Boss-Season-7-winner-and-actress-Anumol-gets-married</link>
<guid>https://www.sandhesam.com/Bigg-Boss-Season-7-winner-and-actress-Anumol-gets-married</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202608/image_870x580_6a848e100d0fc.jpg" length="99978" type="image/jpeg"/>
<pubDate>Tue, 18 Aug 2026 22:25:43 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ന് പുലർച്ചെ അഞ്ചുമണിയ്ക്കായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയും നടിയുമായ അനുമോൾ വിവാഹിതയായത്. തമിഴ്‌നാട് സ്വദേശിയും നടനും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ  ഭുവനേഷ് ആണ് അനുവിന് താലി ചാർത്തിയത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി വിവാഹത്തിനെത്തി വധൂവരന്മാരെ അനുഗ്രഹിച്ചു. </p>
<div class="responsive-ad-css"></div>
<p><span>വിവാഹവാർത്തകൾ കുറച്ചുദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും വിവാഹതീയതി എന്നാണെന്നോ വരൻ ആരാണെന്നോ പ്രഖ്യാപിക്കാതെ വിവാഹം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു അനുമോൾ. തിങ്കളാഴ്ച രാത്രിയോടെയാണ്, ‘ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം’ എന്ന അടിക്കുറിപ്പോടെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങൾ പോലും അനുമോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. </span></p>
<p><span>ഇപ്പോഴിതാ, വിവാഹശേഷം ഭുവനേശിനെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് അനുമോൾ. "ഭുവനേശ് തമിഴ്നാട് സ്വദേശിയാണ്, അധികം സംസാരിക്കാത്ത പ്രകൃതമാണ്," എന്നൊക്കെ വീഡിയോയിൽ അനുമോൾ പറയുന്നു. ഇത് ലവ് മാര്യേജ് ആണോ അറേഞ്ച്ഡ് മാര്യേജ് ആണോ തുടങ്ങിയ കാര്യങ്ങളൊക്കെ വരും ദിവസങ്ങളിൽ വെളിപ്പെടുത്താമെന്നും അനുമോൾ വ്യക്തമാക്കി. </span></p>
<p><span>"പലരും ചോദിക്കുന്നുണ്ട്, എന്താണ് വിവാഹം നേരത്തെ പറയാതിരുന്നത് എന്ന്. വിവാഹം എന്നൊക്കെ പറഞ്ഞാൽ ഏറെ സന്തോഷമുള്ള കാര്യമല്ലേ? അത് കൊട്ടിഘോഷിച്ച് നടക്കണോ എന്നു തോന്നി... അറിയില്ല, എന്നെ ഇഷ്ടമില്ലാത്ത​ ആളുകളുണ്ടാവുമല്ലോ... ഉള്ള സന്തോഷം അങ്ങനെ തന്നെ നിൽക്കട്ടെ, അതില്ലാതെയാക്കേണ്ട എന്നോർത്തു. അതാണ് അവസാനം റിവീൽ ചെയ്യാം എന്നോർത്തത്. നേരത്തെ പറയാത്തതിൽ ഒന്നും വിചാരിക്കരുത്," അനുമോൾ കൂട്ടിച്ചേർത്തു. </span></p>]]> </content:encoded>
</item>

<item>
<title>സൈക്കോ വില്ലനായി അക്ഷയ് കുമാർ; പ്രിയദർശൻ്റെ &amp;apos;ഹൈവാൻ&amp;apos; സിനിമയുടെ പുതിയ ടീസർ</title>
<link>https://www.sandhesam.com/Akshay-Kumar-as-a-psycho-villain-New-teaser-of-Priyadarshans-Hayawan-released</link>
<guid>https://www.sandhesam.com/Akshay-Kumar-as-a-psycho-villain-New-teaser-of-Priyadarshans-Hayawan-released</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202608/image_870x580_6a7c46bca227d.jpg" length="72619" type="image/jpeg"/>
<pubDate>Wed, 12 Aug 2026 15:43:50 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>അ</strong><span>ക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ഹൈവാൻ ചിത്രത്തിൻ്റെ  </span><span>ആദ്യ ടീസർ പുറത്ത്. 2026 സെപ്റ്റംബർ 11 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദർശൻ തന്നെയാണ്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.</span></p>
<p>ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ, ഇതുവരെ കാണാത്ത രീതിയിലാണ് പ്രിയദർശൻ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ത്രില്ലർ ആയിരിക്കും ചിത്രമെന്ന സൂചനയും ടീസർ നൽകുന്നു. പ്രിയദർശൻ ചിത്രങ്ങളുടെ ഹൈലൈറ്റ് ആയ ഗംഭീര ഫ്രയിമുകളും പശ്‌ചാത്തല സംഗീതവുമാണ് ടീസറിന്റെ പ്രധാന ആകർഷണം. വമ്പൻ സസ്‌പെൻസും ഡ്രാമയും കോർത്തിണക്കിയാണ് പ്രിയദർശൻ ഈ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.</p>
<p>ബോളിവുഡിലെ വമ്പൻ താരങ്ങളായ അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവർ ഒരിടവേളക്ക് ശേഷം ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് എന്ന പ്രത്യേകതയുമുണ്ട്. സയ്യാമി ഖേർ, ശ്രിയ പിൽഗാവോങ്കർ, ബൊമൻ ഇറാനി, രാജ്പാൽ യാദവ്, ശരീബ്‌ ഹാഷ്മി, രാജേഷ് ശർമ്മ, പഹൽ ചൗധരി, മനോജ് ജോഷി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ ചിത്രീകരണം ആരംഭിച്ച 'ഹൈവാൻ', കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിൽ ആയാണ് പൂർത്തീകരിച്ചത്.</p>
<p>അക്ഷയ് കുമാറിനൊപ്പം ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ബോളിവുഡിൽ ഒരുക്കിയിട്ടുള്ള പ്രിയദർശൻ ആദ്യമായാണ് സെയ്ഫ് അലി ഖാനുമായി ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. സാബു സിറിൾ ആണ് ഈ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈനർ. പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ, സാബു സിറിൾ എന്നീ 4 ദേശീയ പുരസ്കാര ജേതാക്കൾ ഒന്നിക്കുന്നു എന്നതും ഹൈവാൻ്റെ ഹൈലൈറ്റ് ആണ്.</p>]]> </content:encoded>
</item>

<item>
<title>വിനോദിനേയും ആയിഷയേയും ഒന്നിപ്പിച്ച കൊച്ചുമിടുക്കി; വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍  നിവിന്‍ പോളി ഞെട്ടി</title>
<link>https://www.sandhesam.com/The-little-friend-who-brought-Vinod-and-Ayesha-together-Nivin-Pauly-was-shocked-when-he-saw-her-after-years</link>
<guid>https://www.sandhesam.com/The-little-friend-who-brought-Vinod-and-Ayesha-together-Nivin-Pauly-was-shocked-when-he-saw-her-after-years</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202608/image_870x580_6a7b1973b8951.jpg" length="59998" type="image/jpeg"/>
<pubDate>Tue, 11 Aug 2026 18:15:56 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div data-test-id="text" class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 ">
<p>തട്ടത്തിന്‍ മറയത്തിലെ ഏറ്റവും മനോഹരമായ സീനുകളിലൊന്നില്‍ നിവിനൊപ്പം അഭിനയിച്ചൊരു കൊച്ചു മിടുക്കിയുണ്ട്. ആയിഷയെ കാണാന്‍ ആശുപത്രിയിലെത്തിയ വിനോദിന് സ്‌റ്റെന്‍സില്‍ നല്‍കുകയും മറ്റാര്‍ക്കും അറിയാത്ത കോഡ് ഭാഷ പഠിപ്പിക്കുകയും ചെയ്‌തൊരു കാന്താരി. വര്‍ഷങ്ങള്‍ക്കിപ്പുറം വിനോദ് ആ കാന്താരിയെ കണ്ടുമുട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ആ കൂടിക്കാഴ്ചയാണ് ചര്‍ച്ചാ വിഷയം.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div data-test-id="text" class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 ">
<p>പുതിയ ചിത്രം ബത്‌ലഹേം കുടുംബ യൂണിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി എറണാകുളം സെന്റ് തെരാസസില്‍ എത്തിയതായിരുന്നു. വേദിയില്‍ നിവിന്‍ സംസാരിക്കുന്നതിനിടെ സ്‌ക്രീനില്‍ തട്ടത്തിന്‍ മറയത്തിലെ രംഗം പ്ലേ ചെയ്തു. പിന്നാലെ അന്നത്തെ കൊച്ചുകുട്ടി നിവിന് മുന്നിലേക്ക് എത്തുകയായിരുന്നു. അന്നത്തെ കൊച്ചുമിടുക്കി ഇന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. വേദിയിലെത്തിയ പെണ്‍കുട്ടിയ്ക്ക് കൈ നല്‍കിയ നിവിന്‍ ഇത് വലിയ സര്‍പ്രൈസ് ആയെന്നും പറയുന്നുണ്ട്.</p>
</div>
</div>
</div>]]> </content:encoded>
</item>

<item>
<title>&amp;apos;ബാലൻ&amp;apos; ഒടിടി സ്ട്രീമിങ് തീയതി പുറത്ത്;ജൂലൈ 31 മുതൽ സീ5&#45;ൽ സ്ട്രീമിംഗ്</title>
<link>https://www.sandhesam.com/Balan-OTT-streaming-date-streaming-on-Zee5-from-July-31</link>
<guid>https://www.sandhesam.com/Balan-OTT-streaming-date-streaming-on-Zee5-from-July-31</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202607/image_870x580_6a5b523579a28.jpg" length="50709" type="image/jpeg"/>
<pubDate>Sat, 18 Jul 2026 15:49:45 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div data-test-id="text" class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 ">
<p>തിയറ്ററുകളിൽ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ ചിദംബരം ഒരുക്കിയ മലയാളം സൈക്കോളജിക്കൽ ഡ്രാമ ത്രില്ലർ ചിത്രം 'ബാലൻ: ദ് ബോയ്' ഇനി ഒടിടിയിൽ കാണാം. ചിത്രം ജൂലൈ 31 മുതൽ സീ5-ൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഭാഷയുടെ അതിരുകൾ കടന്ന് കൂടുതൽ പ്രേക്ഷകരിലേക്ക് 'ബാലൻ' എത്തുന്നു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div data-test-id="text" class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 ">
<p>'മഞ്ഞുമ്മൽ ബോയ്സ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ റിലീസിന് മുമ്പേ തന്നെ വലിയ പ്രതീക്ഷ നേടിയ 'ബാലൻ: ദ് ബോയ്' തിയറ്ററിലും മികച്ച അഭിപ്രായമാണ് നേടിയത്. കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div data-test-id="text" class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 ">
<p>കാണാതായ അമ്മയെ തേടിയുള്ള ഒരു കൗമാരക്കാരൻ്റെ ജീവിതയാത്രയാണ് ചിത്രത്തിൻ്റെ പ്രമേയം.ടൊവിനോ തോമസ്, അഭിരാം രാധാകൃഷ്ണൻ, ജീൻ പോൾ ലാൽ,ഗിരീഷ് എ ഡി, ഫർസാന പാലത്തിങ്കൽ,ആനന്ദ് ഏകർഷി, എന്നിവരുള്‍പ്പെടുന്ന വൻ താരനിര ചിത്രത്തിൽ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.</p>
</div>
</div>
</div>
</div>
</div>]]> </content:encoded>
</item>

<item>
<title>&amp;apos;മോളിവുഡ് ടൈംസ്&amp;apos; ഒടിടിയിലെത്തി</title>
<link>https://www.sandhesam.com/Mollywood-times-in-OTT</link>
<guid>https://www.sandhesam.com/Mollywood-times-in-OTT</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202607/image_870x580_6a4788b37d260.jpg" length="76047" type="image/jpeg"/>
<pubDate>Fri, 03 Jul 2026 15:33:46 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<div class="gallery_container ghost-css-exclusion-classes">
<div class="gallery_content">
<p>നസ്ലനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ 'മോളിവുഡ് ടൈംസ്' ഒടിടിയിലെത്തി. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, റോഷന്‍ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്‌സാണ്ടര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അല്‍ത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവന്‍, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ.  ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് രാമു സുനിലാണ്. ജിയോ ഹോട്ട്സ്റ്റാറിൽ ആണ് മോളിവുഡ് ടൈംസ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.</p>
<p></p>
</div>
</div>]]> </content:encoded>
</item>

<item>
<title>മണിരത്നത്തെയും വിസ്മയിപ്പിച്ച് &amp;apos;ബാലൻ: ദി ബോയ്&amp;apos;; പ്രശംസയുമായി ഇതിഹാസ സംവിധായകൻ</title>
<link>https://www.sandhesam.com/Maniratnam-praises-Balan-movie-team</link>
<guid>https://www.sandhesam.com/Maniratnam-praises-Balan-movie-team</guid>
<description><![CDATA[ &#039;രോമാഞ്ചം&#039;, &#039;ആവേശം&#039; എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവനാണ് &#039;ബാലൻ: ദി ബോയ്&#039;യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ]]></description>
<enclosure url="https://www.sandhesam.com/uploads/images/202607/image_870x580_6a4648d087536.jpg" length="104831" type="image/jpeg"/>
<pubDate>Thu, 02 Jul 2026 16:49:36 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><span>'മഞ്ഞുമ്മൽ ബോയ്സ്' എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കിയ 'ബാലൻ: ദി ബോയ്' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. ഇതിനിടെ ചിത്രത്തിന് ലഭിച്ച പുതിയ അംഗീകാരമാണ് സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകൻ മണിരത്നം ചിത്രം കണ്ട ശേഷം അണിയറപ്രവർത്തകരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.</span></p>
<p><span>ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കണ്ട ശേഷമാണ് മണിരത്നം തന്റെ പ്രശംസ അറിയിച്ചത്. സിനിമയുടെ തിരക്കഥയും അവതരണരീതിയും അഭിനേതാക്കളുടെ പ്രകടനവും അദ്ദേഹത്തെ ഏറെ ആകർഷിച്ചതായാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരിലൊരാളിൽ നിന്ന് ലഭിച്ച ഈ അംഗീകാരം ചിത്രത്തിന് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.</span></p>
<p><span>മണിരത്നത്തിന് മുമ്പ് തന്നെ തെന്നിന്ത്യൻ താരദമ്പതികളായ സൂര്യയും ജ്യോതികയും ചിത്രത്തെ പ്രശംസിച്ചിരുന്നു. 'മാസ്റ്റർപീസ്' എന്നാണ് ജ്യോതിക 'ബാലൻ: ദി ബോയ്'യെ വിശേഷിപ്പിച്ചത്. സംവിധായകൻ ചിദംബരത്തിന്റെയും തിരക്കഥാകൃത്ത് ജിത്തു മാധവന്റെയും മേക്കിങ്ങിനെ അവർ പ്രത്യേകം അഭിനന്ദിച്ചു. ഫർസാന പാലത്തിങ്കൽ, ആദിശേഷൻ കെ.ആർ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ടൊവിനോ തോമസ് എന്നിവരുടെ പ്രകടനങ്ങൾക്കൊപ്പം സുഷിൻ ശ്യാമിന്റെ സംഗീതവും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ജ്യോതിക എടുത്തുപറഞ്ഞു.</span></p>]]> </content:encoded>
</item>

<item>
<title>വിജയ്‍യുടെ &amp;apos;ജനനായകൻ&amp;apos; ജൂലൈ അവസാനത്തോടെ റിലീസിനെത്തും</title>
<link>https://www.sandhesam.com/Jananayagan-release-date</link>
<guid>https://www.sandhesam.com/Jananayagan-release-date</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202607/image_870x580_6a464616b2043.jpg" length="109043" type="image/jpeg"/>
<pubDate>Thu, 02 Jul 2026 16:38:52 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><span>തമിഴ് സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയുടെ അവസാനചിത്രമെന്ന രീതിയിൽ ശ്രദ്ധ നേടിയ ജനനായകൻ. പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് സി.ബി.എഫ്.സി  തടയുകയായിരുന്നു.</span></p>
<p><span>ഇപ്പോഴിതാ, ആറ് മാസങ്ങൾക്ക് ശേഷം 'ജനനായകൻ' ഒടുവിൽ റിലീസിനൊരുങ്ങുകയാണ്.  ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയാക്കിയ കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് (CBFC), സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ചിത്രത്തിൽ വരുത്തേണ്ട മാറ്റങ്ങളുടെ പട്ടിക നിർമ്മാതാക്കൾക്ക് അയച്ചിട്ടുണ്ടെന്ന് വിശ്വസനീയമായ കേന്ദ്രങ്ങൾ 'സ്ക്രീൻ' മാധ്യമത്തോട് സ്ഥിരീകരിച്ചു. 'എ' സർട്ടിഫിക്കറ്റ് ലഭിക്കാൻ സാധ്യതയുള്ള ചിത്രം ജൂലൈ അവസാനത്തോടെ റിലീസ് ചെയ്യാനാണ് സാധ്യത.</span></p>
<p>"സി.ബി.എഫ്.സി നിർദ്ദേശിച്ച മാറ്റങ്ങൾ എഡിറ്റ് ചെയ്ത് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം. അടുത്ത ആഴ്ചയോടെ ഡബ്ബിങ് ജോലികളും ആരംഭിക്കും. എല്ലാം വിചാരിച്ചതുപോലെ നടന്നാൽ ജൂലൈ അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും," സിനിമയുടെ അണിയറപ്രവർത്തകരുടെ അടുത്ത സോഴ്സിൽ നിന്നും ലഭിച്ച വിവരമിങ്ങനെ.</p>
<p>കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബിസിനസ് ഹെഡ് ആയ സുപ്രീത് മോഹനും ഈ സമയക്രമം സ്ഥിരീകരിച്ചു. "എല്ലാം കൃത്യമായി ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുന്നുണ്ട്. ജൂലൈ അവസാന വാരത്തിലോ അല്ലെങ്കിൽ ഓഗസ്റ്റ് ആദ്യ വാരത്തിലോ ചിത്രം റിലീസ് ചെയ്യാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്."</p>
<p><span>എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് നിർമ്മിക്കുന്നത്. പൂജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ജി.വി. പ്രകാശ് കുമാർ ആണ്. ഗൗതം വാസുദേവ് മേനോൻ, പ്രിയ ഭവാനി ശങ്കർ, അജ്മൽ അമീർ, യോഗി ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. രാഷ്ട്രീയത്തിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വിജയ് അഭിനയരംഗം വിടുന്നതിന് മുൻപ് പൂർത്തിയാക്കിയ ചിത്രം അദ്ദേഹത്തിന്റെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്നു. രാഷ്ട്രീയ ത്രില്ലർ ചിത്രമാണ്  'ജനനായകൻ'. </span></p>]]> </content:encoded>
</item>

</channel>
</rss>