<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>Sandhesam News &#45; : World</title>
<link>https://www.sandhesam.com/rss/category/world</link>
<description>Sandhesam News &#45; : World</description>
<dc:language>en</dc:language>

<item>
<title>സൊഹ്‌റാൻ മംദാനിയുമായി സാമ്യമുള്ളവരുടെ  മത്സരം ന്യൂയോർക്കിൽ നടന്നു</title>
<link>https://www.sandhesam.com/Mamdani-lookalike-contest-draws-hundreds-in-New-York</link>
<guid>https://www.sandhesam.com/Mamdani-lookalike-contest-draws-hundreds-in-New-York</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202608/image_870x580_6a95134593dca.jpg" length="71710" type="image/jpeg"/>
<pubDate>Mon, 31 Aug 2026 11:11:02 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂയോർക്കിൽ നടന്ന സൊഹ്‌റാൻ മംദാനിയുമായി സാമ്യമുള്ളവരുടെ  മത്സരം കാണാൻ നൂറുകണക്കിന് ആളുകൾ എത്തി, ഒമ്പത് മത്സരാർത്ഥികളാണ് കാണികളുടെ വോട്ടിനായി മത്സരിച്ചത്.  നടനും മംദാനിയായി പലയിടങ്ങളിലും വേഷപകർച്ച നടത്താറുമുള്ള അമാഡിയോ ഫുസ്ക മത്സരത്തിൽ വിജയിക്കുകയും 100 ഡോളർ സമ്മാനം നേടുകയും ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>ഇസ്രയേൽ പാർലമെൻ്റ് പിരിച്ചുവിട്ടു; ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ്</title>
<link>https://www.sandhesam.com/Israeli-parliament-dissolves-as-Netanyahu-struggles-to-hold-onto-power</link>
<guid>https://www.sandhesam.com/Israeli-parliament-dissolves-as-Netanyahu-struggles-to-hold-onto-power</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202607/image_870x580_6a5a0c469fdd8.jpg" length="143652" type="image/jpeg"/>
<pubDate>Fri, 17 Jul 2026 16:37:36 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p class="  text-[#36454F] dark:text-white   text-base leading-[30px] md:leading-[30px] font-notosans undefined"><span><strong>തെൽ അവീവ്:</strong></span><span> ഇസ്രയേൽ പാർലമെന്റായ 'ക്നെസെറ്റ്' പിരിച്ചുവിട്ടു. സഖ്യസർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, നിർണായകവും വിവാദപരവുമായ നിരവധി ബില്ലുകൾ പാസാക്കിയ ശേഷമാണ് വെള്ളിയാഴ്ച പുലർച്ചെ പാർലമെന്റ് പിരിച്ചുവിട്ടത്.</span></p>
<p class="  text-[#36454F] dark:text-white   text-base leading-[30px] md:leading-[30px] font-notosans undefined"><span>വരുന്ന ഒക്ടോബർ 27-ന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കും. അതുവരെ പാർലമെന്റ് ഇനി സമ്മേളിക്കില്ല. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പാർലമെന്റ് പിരിഞ്ഞു.</span></p>
<p class="  text-[#36454F] dark:text-white   text-base leading-[30px] md:leading-[30px] font-notosans undefined"><span>ഹമാസ് ആക്രമണത്തെത്തുടർന്നുണ്ടായ യുദ്ധം മൂന്ന് വർഷത്തോട് അടുക്കുമ്പോഴാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. അധികാരം നിലനിർത്താൻ നെതന്യാഹുവിന് ഇത്തവണ കടുത്ത പോരാട്ടം തന്നെ നേരിടേണ്ടി വരും. ലോകത്തിന് മുന്നിൽ, അധിനിവേശ അതിക്രമങ്ങളുടെ ഇതുവരെ കാണാത്ത ക്രുരതകളുടെ കറയും പേറിയാണ് നെതന്യാഹുവിന്റെ ഇറക്കം. വംശീയത കത്തിച്ച് ഭരണത്തിൽ തുടരാൻ ശ്രമിച്ചു. എന്നാൽ രാജ്യത്തെ ജനങ്ങളിൽ കൂടുതൽ വംശീയത കുത്തി നിറച്ചത് ഇപ്പോൾ അദ്ദേഹത്തിന് തന്നെ വെല്ലുവിളിയാവുന്നു. പ്രതിപക്ഷത്തെ പ്രമുഖരും ഇതേ വംശീയതയും വിദ്വേഷവും ഉപയോഗിച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.</span></p>
<p class="  text-[#36454F] dark:text-white   text-base leading-[30px] md:leading-[30px] font-notosans undefined"><span>മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നയിക്കുന്ന ടുഗെദർ പാർട്ടി, മുൻ സൈനിക മേധാവി ഗഡി ഐസൻകോട്ട് എന്നിവര്‍ നേതൃത്വം നൽകുന്ന 'യാഷർ' പാർട്ടി എന്നിവയാണ് ഇപ്പോൾ സർവേകളിൽ മുന്നേറ്റം നടത്തുന്നത്. പ്രതിപക്ഷ സഖ്യത്തിന് അനുകൂലമായി രാജ്യത്ത് വലിയ ജനവികാരം രൂപപ്പെടുന്നതായാണ് പുതിയ സർവേകൾ സൂചിപ്പിക്കുന്നത്. ബെന്യാമിൻ നെതന്യാഹു നയിക്കുന്ന ലിക്വിഡ് പാർട്ടി സര്‍വേകൾ പ്രകാരം പിന്നിലാണ്.</span></p>]]> </content:encoded>
</item>

<item>
<title>2020&#45;ലെ തെരഞ്ഞെടുപ്പിൽ ചൈന വിവരങ്ങൾ ചോർത്തിയെന്ന് ഡൊണാൾഡ് ട്രംപ്</title>
<link>https://www.sandhesam.com/Donald-Trump-says-new-records-prove-China-interfered-in-the-2020-US-election</link>
<guid>https://www.sandhesam.com/Donald-Trump-says-new-records-prove-China-interfered-in-the-2020-US-election</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202607/image_870x580_6a59ecbd305e0.jpg" length="75613" type="image/jpeg"/>
<pubDate>Fri, 17 Jul 2026 14:20:19 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><span>വാഷിംഗ്ടൺ: ചൈനക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 2020-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചൈന വിവരങ്ങൾ ചോർത്തിയെന്ന് ഡൊണാൾഡ് ട്രംപ്. ചരിത്രത്തിലെ ഏറ്റവുംവലിയ ഡാറ്റാ ലംഘനത്തിലൂടെ ചൈന നിയമവിരുദ്ധമായി 22 കോടി അമേരിക്കൻ വോട്ടർമാരുടെ വിവരങ്ങൾ കൈക്കലാക്കിയെന്നാണ് ട്രംപിന്‍റെ ആരോപണം 2020-ലെ തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ടത് ഇക്കാരണത്താലാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണ് ട്രംപിന്റെ ആരോപണം. അമേരിക്കൻ തെരഞ്ഞെടുപ്പ് സംവിധാനത്തിലെ "ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ" വെളിപ്പെടുത്തുന്ന രഹസ്യാന്വേഷണ വിവരങ്ങൾ താൻ ഉടൻ പരസ്യപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.</span></p>
<p>തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടിട്ടില്ലെന്ന യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ മുൻകാല കണ്ടെത്തലുകളെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് ട്രംപ് വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനയുടെ ഇടപെടലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ രഹസ്യാന്വേഷണ വിഭാഗത്തിലെ ചില ഉന്നത ഉദ്യോഗസ്ഥർ ബോധപൂർവ്വം തന്നിൽ നിന്നും മറച്ചുവെച്ചു. തന്റെ ഭരണകൂടത്തെ തകർക്കാനും ജോ ബൈഡനെ സഹായിക്കാനും വേണ്ടിയാണ് ഇത്തരം വിവരങ്ങൾ പൂഴ്ത്തിവെച്ചതെന്നും ട്രംപ് ആരോപിച്ചു. വോട്ടിംഗ് മെഷീനുകളിലും ബാലറ്റ് എണ്ണുന്ന സംവിധാനങ്ങളിലും ഹാക്കിംഗ് സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനം തികച്ചും തകർന്നതും സുരക്ഷിതമല്ലാത്തതുമാണ് എന്ന് ഈ രേഖകൾ തെളിയിക്കുന്നു. കോടിക്കണക്കിന് വോട്ടർമാരുടെ വിവരങ്ങളാണ് വിദേശ രാജ്യങ്ങളുടെ കൈകളിലുള്ളത്"- ഡൊണാൾഡ് ട്രംപ് ആരോപിച്ചു.</p>
<p>അതേസമയം ട്രംപിന്റെ ആരോപണങ്ങൾ ചൈന ശക്തമായി നിഷേധിച്ചു. തങ്ങൾ മറ്റൊരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ലെന്നും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും ഭാവിയിൽ ഇടപെടില്ലെന്നും വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് വ്യക്തമാക്കി. യുഎസ് ഇന്റലിജൻസ് വിഭാഗത്തിന്റെ ഔദ്യോഗിക വിലയിരുത്തലുകളും ട്രംപിന്റെ വാദങ്ങൾക്ക് വിരുദ്ധമാണ്. 2021-ൽ യുഎസ് ഇന്റലിജൻസ് വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ, 2020-ലെ തെരഞ്ഞെടുപ്പിൽ വോട്ടർ രജിസ്ട്രേഷൻ, ബാലറ്റുകൾ, വോട്ടെണ്ണൽ എന്നിവയുൾപ്പെടെയുള്ള ഒരു സാങ്കേതിക വശങ്ങളിലും മാറ്റം വരുത്താൻ ചൈനയോ മറ്റ് വിദേശ ശക്തികളോ ശ്രമിച്ചതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ബലൂചിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; ഒന്നും മിണ്ടാതെ പാക്കിസ്ഥാൻ</title>
<link>https://www.sandhesam.com/Balochistan-declares-freedom%2C-claiming-control-over-80-of-its-territories</link>
<guid>https://www.sandhesam.com/Balochistan-declares-freedom%2C-claiming-control-over-80-of-its-territories</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202607/image_870x580_6a57613b7113d.jpg" length="153459" type="image/jpeg"/>
<pubDate>Wed, 15 Jul 2026 16:02:39 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<div class="jsx-1878252778 ">
<div class="jsx-1878252778">
<div class="jsx-1878252778 topst normal">
<div class="jsx-1878252778">
<div class="jsx-1878252778">പാകിസ്താനിൽ നിന്ന് ബലൂചിസ്താൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി അവകാശപ്പെടുന്ന പ്രസ്താവന സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. 'റിപ്പബ്ലിക് ഓഫ് ബലൂചിസ്താൻ' എന്ന പേരിൽ പുറത്തിറങ്ങിയ കത്തിൽ പ്രവിശ്യയുടെ 85 ശതമാനം പ്രദേശവും ഇപ്പോൾ തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് ബലൂച് വിഭാഗം അവകാശപ്പെടുന്നു. എന്നാൽ, വൈറലായ കത്തിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.</div>
</div>
</div>
</div>
</div>
<div class="jsx-1278141342 artmdl normal">
<div class="lastpara ">പുതിയ ഭരണകൂടം രൂപീകരിച്ചതായും സ്വന്തമായി ദേശീയ പതാക, ദേശീയ ഗാനം, കറൻസി, സ്വതന്ത്ര ഭരണസംവിധാനം എന്നിവ ബലൂചിസ്താൻ സ്വീകരിച്ചതായും കത്തിൽ പറയുന്നു.</div>
<div class="lastpara ">'മാ ചുക്കായിൻ ബലൂചാനി' എന്ന ഗാനം ദേശീയ ഗാനമായി അംഗീകരിച്ചതായും 'ബലൂചി ഫലൂസ്' എന്ന പേരിൽ പുതിയ കറൻസി അവതരിപ്പിച്ചതായും കത്ത് അവകാശപ്പെടുന്നു. മേഖലയിലെ സ്വർണ്ണ-ചെമ്പ് ഖനികൾ, 150-ലധികം സജീവ വാതകപ്പാടങ്ങൾ, 1200-ലധികം കൽക്കരി ഖനികൾ എന്നിവയുൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ പൂർണ്ണ നിയന്ത്രണം പുതിയ ഭരണകൂടം ഏറ്റെടുത്തതായാണ് അവകാശവാദം.</div>
</div>]]> </content:encoded>
</item>

<item>
<title>ഹോർമുസിൽ ആശ്വാസം; സംഘർഷം അവസാനിപ്പിക്കാൻ യുഎസും ഇറാനും ധാരണയിലേക്ക്; നാളെ ഖത്തറിൽ ചർച്ച</title>
<link>https://www.sandhesam.com/The-US-and-Iran-have-agreed-to-stop-attacking-each-other</link>
<guid>https://www.sandhesam.com/The-US-and-Iran-have-agreed-to-stop-attacking-each-other</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202604/image_870x580_69d788af9db99.jpg" length="80576" type="image/jpeg"/>
<pubDate>Mon, 29 Jun 2026 14:29:15 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><span>ഡൽഹി: താൽകാലിക സമാധാന കരാർ നിലനിൽക്കുന്ന പശ്ചാത്തലത്തിലും കഴിഞ്ഞ ദിവസങ്ങളിലായി യുഎസും ഇറാനും ശക്തമായ വ്യോമാക്രമണങ്ങളിലൂടെ ഏറ്റുമുട്ടിയിരുന്നു. ഇപ്പോഴിതാ ലോകത്തിന് ആശ്വാസമായി ഇരുരാജ്യങ്ങളും ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ധാരണയിലെത്തിയതായാണ് വിവരം. ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇരുരാജ്യങ്ങളും ചൊവ്വാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ച് ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.</span></p>
<p>കഴിഞ്ഞ വാരാന്ത്യത്തിൽ ഇരുരാജ്യങ്ങളും പരസ്പരം വീണ്ടും ആക്രമണം ആരംഭിച്ചതോടെ വെടിനിർത്തൽ കരാർ പൂർണ്ണമായും തകർച്ചയുടെ വക്കിലെത്തിയിരുന്നു. ഹോർമുസിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും വഷളാക്കിയത്. വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് ഇറാൻ നിരന്തരം ഭീഷണി ഉയർത്തുകയാണെന്ന് ആരോപിച്ച് യുഎസ് സൈന്യം ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ബോംബാക്രമണം നടത്തി.</p>
<p>ആദ്യമുണ്ടായ കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ നിഷേധിച്ചെങ്കിലും, യുഎസ് നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി കുവൈറ്റിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തി. തങ്ങളുടെ അനുമതിയില്ലാതെ ജലപാതയിലൂടെയുള്ള ഗതാഗതം അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതിനു പിന്നാലെ കരാർ ലംഘനം ആരോപിച്ച് ഇറാനിൽ വ്യോമാക്രമണം നടത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമേരിക്കൻ സൈന്യത്തിന് നിർദേശം നൽകുകയായിരുന്നു.</p>
<p><span>ഇറാൻ എന്ന രാജ്യം ഇനി നിലനിൽക്കില്ല എന്ന കടുത്ത മുന്നറിയിപ്പും ട്രംപ് നൽകിയിരുന്നു. ഞായറാഴ്ച ഇറാന്റെ 10 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് വ്യോമസേനയും നാവികസേനയും ശക്തമായ ആക്രമണം നടത്തി. ഇതിന് തിരിച്ചടിയായാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണം നടത്തിയതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു</span></p>]]> </content:encoded>
</item>

<item>
<title>അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാൻ്റെ തിരിച്ചടി; ബഹ്റൈനിലേക്ക് ഡ്രോൺ ആക്രമണം</title>
<link>https://www.sandhesam.com/US-attacks-Iran</link>
<guid>https://www.sandhesam.com/US-attacks-Iran</guid>
<description><![CDATA[  ]]></description>
<enclosure url="https://www.sandhesam.com/uploads/images/202606/image_870x580_6a3fb52d20077.jpg" length="60818" type="image/jpeg"/>
<pubDate>Sat, 27 Jun 2026 17:04:51 +0530</pubDate>
<dc:creator>Web Desk</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><span>വാഷിംഗ്ടൺ: അമേരിക്ക ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതിന് മണിക്കൂറുകൾക്കകം ശക്തമായ തിരിച്ചടിയുമായി ഇറാൻ. ബഹ്റൈനിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതോടൊപ്പം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു എണ്ണക്കപ്പലും ആക്രമിക്കപ്പെട്ടു. ഒരാഴ്ച മുമ്പ് നിലവിൽ വന്ന അമേരിക്ക-ഇറാൻ വെടിനിർത്തൽ കരാറിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ സംഘർഷമായാണ് പുതിയ സംഭവവികാസങ്ങളെ വിലയിരുത്തുന്നത്.</span></p>
<p><span>അമേരിക്കൻ നാവികസേനയുടെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനം പ്രവർത്തിക്കുന്ന ബഹ്റൈൻ, ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ചു. അതേസമയം, ബ്രിട്ടീഷ് സൈന്യം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു വാണിജ്യ എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടതായി സ്ഥിരീകരിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംശയത്തിന്റെ മുന പ്രധാനമായും ഇറാനിലേക്കാണ് നീളുന്നത്.</span></p>
<p>അമേരിക്ക ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലെ മിസൈൽ, ഡ്രോൺ, റഡാർ കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെയാണ് അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ തിരിച്ചടി നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കിയത്.</p>
<p>ഐക്യരാഷ്ട്രസഭാ ചാർട്ടറും കഴിഞ്ഞയാഴ്ച ഒപ്പുവെച്ച 14 ഇന ധാരണാപത്രവും അമേരിക്ക ലംഘിച്ചെന്നാണ് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയം ആരോപിച്ചത്. എന്നാൽ തിരിച്ചടിയുടെ ലക്ഷ്യങ്ങൾ ഏതൊക്കെയാണെന്നോ ആക്രമണം നടന്ന സ്ഥലം എവിടെയാണെന്നോ ടെഹ്റാൻ വെളിപ്പെടുത്തിയിട്ടില്ല.</p>
<p>വാണിജ്യ കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് അമേരിക്ക വെള്ളിയാഴ്ച രാത്രി വ്യോമാക്രമണം നടത്തിയത്.<br>വെടിനിർത്തൽ കരാർ ലംഘിച്ചത് ഇറാനാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. "ഇന്നലെ അവർ നാല് തവണ ആക്രമിച്ചു. അത് അംഗീകരിക്കാനാവില്ല," എന്നാണ് സൈനിക നടപടിക്ക് തൊട്ടുമുമ്പ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.</p>
<p>തുടർന്ന് അമേരിക്കൻ സൈന്യം ഇറാൻ്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ താവളങ്ങൾ, തീരദേശ റഡാർ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.</p>]]> </content:encoded>
</item>

</channel>
</rss>