ന്യൂഡല്‍ഹി: കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജഗദീഷ് ഷെട്ടർ വീണ്ടും ബിജെപിയില്‍ ചേര്‍ന്നു. ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്.യെഡിയൂരപ്പയും ഷെട്ടറിനൊപ്പമുണ്ട്. ഡല്‍ഹിയി ലെ ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ നേതൃത്വത്തില്‍ ഷെട്ടാറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയായിരുന്നു ഷെട്ടാര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബിജെപി വിട്ട് കോണ്‍ഗ്ര സില്‍ ചേര്‍ന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഡഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിച്ച ഷെട്ടാര്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പിന്നീട് കോണ്‍ഗ്രസ് ഷെട്ടാറിനെ കര്‍ണാടക നിയമനിര്‍മാണ കൗണ്‍സില്‍ അംഗമാക്കിയിരുന്നു.
പാര്‍ട്ടി എനിക്ക് മുന്‍കാലങ്ങളില്‍ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ തന്നു. ചില പ്രശ്നങ്ങള്‍ കാരണം ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് പോയി. കഴിഞ്ഞ 8-9 മാസങ്ങളില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നു, കൂടാതെ ബിജെപി പ്രവര്‍ത്തകര്‍ എന്നോട് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു. യെദ്യൂരപ്പ ജിയും വിജയേന്ദ്ര ജിയും ഞാന്‍ ബിജെപിയിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിച്ചിരുന്നു. നരേന്ദ്ര മോദി ജി വീണ്ടും പ്രധാനമന്ത്രിയാകണം എന്ന വിശ്വാസത്തോടെയാണ് ഞാന്‍ പാര്‍ട്ടിയില്‍ വീണ്ടും ചേരുന്നത്’, ബിജെപിയില്‍ തിരികെ ചേര്‍ന്ന ശേഷം ഷെട്ടാര്‍ പറഞ്ഞു.