വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ വിസിയുടെ നോട്ടീസിന് മറുപടി നൽകി ഡീനും അസിസ്റ്റന്റ് വാർഡനും. വിഷയ ത്തിൽ വീഴ്ച പറ്റിയില്ലെന്നാണ് ഇരുവരുടെയും വിശദീകരണം. ഇരുവരുടെയും വിശ ദീകരണം വിസി തള്ളി. മരണം അറിഞ്ഞതിനു പിന്നാലെ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്തുവെന്നുമാണ് ഇരുവരും പറയുന്നത്. എന്നാൽ സാധ്യമായതെല്ലാം ചെയ്തെന്ന മറുപടി തൃപ്തികരമല്ലെന്നാണ് വിസിയുടെ നിലപാട്. ഇരുവരെയും ഇന്നു തന്നെ സ്ഥാനങ്ങളിൽ നിന്നും നീക്കിയേക്കും.
അവിടെ താമസിച്ച് കാര്യങ്ങൾ നോക്കുന്ന ആളല്ല താൻ. റസിഡന്റ് ട്യൂട്ടറുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. വിവരം അറിഞ്ഞ ഉടൻ ഇടപെടലുകൾ നടത്തി. സിദ്ധാർഥ ന്റെ പോസ്റ്റുമോർട്ടത്തിനടക്കം നേരിട്ടുപോയി. ഹോസ്റ്റലിലുള്ള വിദ്യാർഥികളോട് സംസാരിച്ചതായും ചെയ്യാവുന്നത് യഥാസമയം ചെയ്തെന്നുമാണ് ഡീനിന്റെ വിശ ദീകരണം. സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും വിവരമറിഞ്ഞ ഉടൻ ഫോണിൽ ബന്ധപ്പെട്ടുവെന്നുമാണ് അസിസ്റ്റന്റ് വാർഡൻ മറുപടി നൽകിയത്.