ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ സംസ്ഥാനത്ത് ഒരു മരണം കൂടി. ഇടുക്കി നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര ആണ് കൊല്ലപ്പെട്ടത്. 70 വയസുകാരി യെ കൂവ വിളവെടുക്കുന്നതിനിടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗ ലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെട്ടു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എറണാകുളത്തുനിന്ന് പെരിയാർ വഴി ഇടുക്കിയിലേയ്ക്ക് കടന്ന കാട്ടാനയെ നാട്ടുകാ ർ തുരത്തിയിരുന്നു. ഇതിനിടെ ആന നേര്യമംഗലത്തേയ്ക്ക് കടന്നു. ഇക്കാര്യങ്ങളറി യാതെ കൂവ പറിച്ചുകൊണ്ടുനിന്ന ഇന്ദിര കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഇന്ദിരയ്ക്ക് ഗുരുതര പരിക്കേറ്റു. നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണ് ഇന്ദിരയുടെ ജീവനെടുത്തതെന്നാണ് നാട്ടുകാർ പറയുന്നത്.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. കേരളത്തിൽ ഏറ്റവും കൂടുതൽ വനമേഖലയുള്ള ജില്ല ഇടുക്കിയാണ്. ജനത്തിന് സുരക്ഷയൊരുക്കാൻ പറ്റിയില്ലെങ്കിൽ എന്തിനാണ് മന്ത്രിയും സർക്കാരും. താൻ നിരാഹാരം കിടന്നപ്പോൾ അവസാനിപ്പിക്കണമെന്നാവ ശ്യപ്പെട്ട് മന്ത്രി നിരന്തരം വിളിച്ചു. നൂറ് കണക്കിനാളുകൾ ഭീതിയിലാണ് കഴിയുന്ന തെന്നും എം പി വിമർശിച്ചു.