ഇലക്ട്‌റൽ ബോണ്ട് കേസിൽ സാവകാശം നൽകണമെന്ന എസ്ബിഐയുടെ ആവശ്യം തള്ളി സുപ്രീം കോടതി. ഇതോടെ ഇലക്ട്‌റൽ ബോണ്ട് വിഷയത്തിൽ വലിയ തിരിച്ചടിയാണ് മോഡി സർക്കാരിന് കിട്ടിയത്. ജൂൺ 30 വരെ സാവകാശം നൽകാനാവില്ലെന്നും വിവരങ്ങൾ നാളെ നൽകണമെന്നും സുപ്രീം കോടതി എസ്‌ബിഐയോട് ആവശ്യപ്പെട്ടു. മാർച്ച് 15 ന് അകത്ത് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
രഹസ്യമാക്കി സീല്‍ കവറില്‍ വെച്ചിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മാത്രമാണ് പറഞ്ഞതെന്നും കോടതി പറഞ്ഞു. വിധി വന്ന് ഇത്രയും ദിവസം എന്ത് നടപടികള്‍ എടുത്തുവെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു.`സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ എന്ന് കോടതി ചോദിച്ചു. വിധി വന്നിട്ട് 26 ദിവസമായി പതിനായിരം ബോണ്ട് എങ്കിലും ക്രോഡീകരിക്കാമായിരുന്നല്ലോ എന്ന് കോടതി ചോദിച്ചു. ഇത്രയും ദിവസം നിങ്ങള്‍ എന്ത് ചെയ്തുവെന്നാണ് കോടതി ചോദിച്ചത്. സിപിഐഎം നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കോടതിയുടെ മറുപടി.