ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയ്ക്ക് സമീപം രണ്ടിടങ്ങളിലായുണ്ടായ വെടിവെപ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇലിനോയ് ജോലിയറ്റിലെ രണ്ട് വീടുകളിലാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. റോമിയോ നാന്‍സെ എന്നയാളാണ് അക്രമ ത്തിന് പിന്നിലെന്നും കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെ ന്നും പോലീസ് അറിയിച്ചു. അക്രമിമിക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
രണ്ടുവീടുകളില്‍ ആക്രമണം നടത്തിയശേഷം റോമിയോ നാന്‍സെ എന്ന 23-കാരന്‍ ചുവന്ന കാറില്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ കൈവശം ആയുധങ്ങളുണ്ടെന്നും അപകടകാരിയാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പ്രാദേശിക അന്വേഷണ ഏജന്‍സികളെ ബന്ധപ്പെടണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.
ഏഴുപേരും അവരവരുടെ വീടുകളിൽ വച്ചാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസങ്ങളായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ഞായറാഴ്ച അയാളുടെ വീട്ടിൽ നിന്നും മറ്റ് ആറ് പേരുടെ മൃതദേഹം തിങ്കളാഴ്ച രണ്ട് വീടുകളിൽ നിന്നുമായി കണ്ടെത്തി. 29 വർഷമായി പോലീസിൽ ജോലി ചെയ്യുന്നു. ഈ കാലയളവിനിടെ ഞാൻ കൈകാര്യം ചെയ്യേണ്ടി വന്ന ഏറ്റവും ദയനീയമായ കുറ്റകൃത്യമാണിതെന്ന് കേസന്വേഷിക്കുന്ന പൊലീസ് മേധാവി വില്യം ഇവാൻസ് പ്രതികരിച്ചു.