ലക്നൗ: ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുമായി റോഡിലൂടെ നടന്ന യുവാവ് പൊലീസ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ അനിലാണ് പിടിയി ലായത്. പ്രതി ഒരു കെെയിൽ ഭാര്യയുടെ തലയും മറുകെെയിൽ കത്തിയുമായി റോഡിലൂടെ നടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
എട്ട് വർഷം മുൻപ് വിവാഹിതനായ ഇയാൾ ഭാര്യയുമായി പിരിഞ്ഞാണ് താമസിക്കുന്നത്. യുവതിയ്ക്ക് വേറെ ബന്ധമുണ്ടെന്ന് സംശയിച്ചാണ് അനിൽ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അനിലിനും ഭാര്യയ്ക്കും രണ്ട് കുട്ടികളുണ്ട്.
കഴിഞ്ഞ ബുധനാഴ്ച സമാനമായ സംഭവം പശ്ചിമ ബംഗാളില്‍ നടന്നിരുന്നു. ഈസ്റ്റ് മിഡ്‌നാപുര്‍ സ്വദേശിയായ ഗൗതം ഗുഷെയ്ത് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. വീട്ടില്‍ ഭാര്യയുമായി വഴക്കിട്ട ഗൗതം അവരെ മര്‍ദ്ദിക്കുകയും ശേഷം കഴുത്തില്‍ നിന്ന് തല അറുത്ത് മാറ്റുകയുമായിരുന്നു. അറുത്ത് മാറ്റിയ തലയുമായി ഇയാള്‍ സമീപത്തുള്ള ചിസ്തിപുര്‍ ബസ് സ്റ്റോപ്പില്‍ എത്തിയിരുന്നു.
പിന്നീട് ഒരു ബെഞ്ചില്‍ വെച്ച ശേഷം അതിന് സമീപത്തായി ഒന്നും മിണ്ടാതെ ഇരുപ്പായി. വളരെ അധികം നേരം ഒരു ഭാവമാറ്റവുമില്ലാതെ ഗൗതം അതേ ഇരിപ്പ് തുടര്‍ന്നു. നടുക്കുന്ന ദൃശ്യം കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയാ യിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.