ബ്രിക്സ് രാജ്യങ്ങളിലെ കണ്ടന്റ് ക്രിയേറ്റർമാരുമായി സംവദിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ
19 ബ്രിക്സ് രാജ്യങ്ങളിലെ കണ്ടന്റ് ക്രിയേറ്റർമാരുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ കൂടിക്കാഴ്ച നടത്തി തിരുവനന്തപുരം: ബ്രിക്സിലെ 19 അംഗ-പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള 35 പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാരെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും മുഖ്യമന്ത്രി വി. ഡി. സതീശൻ ക്ലിഫ് ഹൗസിൽ സ്വീകരിച്ചു. കേരളത്തിന്റെ വികസനനേട്ടങ്ങളും ആഗോള നിക്ഷേപസാധ്യതകളും മുഖ്യമന്ത്രി സംഘത്തിന് മുന്നിൽ വിശദീകരിച്ചു.
600 കിലോമീറ്റർ നീളമുള്ള കടൽത്തീരവും ജൈവവൈവിധ്യ സമ്പന്നമായ പശ്ചിമഘട്ടവും കേരളത്തിന്റെ സവിശേഷതകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വികസിച്ചുകൊണ്ടിരിക്കുന്ന തുറമുഖ-വ്യോമയാന അടിസ്ഥാനസൗകര്യങ്ങൾ, ലോകോത്തര നിലവാരമുള്ള ഡോക്ടർമാർ, എൻജിനീയർമാർ, ഐ.ടി. വിദഗ്ധർ എന്നിവരടങ്ങുന്ന പ്രതിഭാസമ്പത്ത് തുടങ്ങിയവയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ആയുർവേദത്തിന്റെയും സമഗ്ര ആരോഗ്യപരിപാലനത്തിന്റെയും ആഗോള കേന്ദ്രമായി കേരളത്തെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷര സംസ്ഥാനമായ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് മുന്നേറുകയാണെന്നും പ്രശസ്തമായ വിദേശ സർവകലാശാലകളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിന്റെ മാതൃകയായി കേരളം നിലകൊള്ളുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.