കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു; സംസ്കാരം നാളെ
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.`ഉറുമ്പുകള്‍ക്ക് ഒളിത്താവളം വേണ്ട' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലികങ്ങളില്‍ കവിതയും ലേഖനങ്ങളും പ്രസിദ്ധാകരിച്ചു. എണ്‍പതുകളില്‍ കോഴിക്കോട്ടെ സാംസ്കാരിക വേദികളില്‍ കവിതകളുടെ ചൊല്‍ക്കാഴ്ചകളിലൂടെ പ്രശസ്തനാണ്. മികച്ച അധ്യാപകനുമായിരുന്നു. സംസ്കാരം നാളെ നടക്കും. ആലപ്പുഴ സ്വദേശിയായ ആര്‍ മോഹന്‍ ദീര്‍ഘകാലമായി കോഴിക്കോടാണ് താമസം.
ദേശാഭിമാനി വാരികയിൽ പ്രൂഫ് റീഡറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ‘ഉറുന്പുകൾക്ക് ഒളിത്താവളങ്ങൾ വേണ്ട’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. നഗരത്തിലെ സാംസ്‌കാരിക പരിപാടികളിൽ നിറസാന്നിധ്യമായിരുന്നു. ഏറെക്കാലം സമാന്തര കോളേജിൽ അധ്യാപകനായ മോഹനന്റെ കവിതാലാപനം ആസ്വാദക ശ്രദ്ധ നേടിയിരുന്നു. ഇടശ്ശേരിയുടെ പൂതപ്പാട്ട് നിരവധി വേദികളിൽ അവതരിപ്പിച്ച
ഭാര്യ: കെ പ്രഭ. മക്കൾ: എം സിതാര, എം നാഗിന. സഹോദരങ്ങൾ: മുകുന്ദൻ, ശ്രീധരൻ, പരേതരായ പത്മനാഭൻ, സുകുമാരൻ,സോമൻ, ഭാസ്കരൻ. പൊതുദർശനം വ്യാഴം രാവിലെ ഒമ്പത് മുതൽ 10 മണി വരെ കോഴിക്കോട് ടൗൺഹാളിൽ. സംസ്കാരം രാവിലെ പത്തരയ്ക്ക് മാവൂർ റോഡ് സ്‌മൃതിപഥത്തിൽ.